Thursday, January 10, 2013

മഅദനി പഠിപ്പിച്ച പാഠം


മഅദനി ഒരു പതിറ്റാണ്ട് കാലമായി കേരളത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇടക്കും തലക്കും ചര്‍ച്ച ചെയ്യപെടുകയാണ്. അബ്ദുല്‍നാസര്‍എന്നവ്യക്തിക്ക്കേരളീയ പശ്ചാത്തലത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്താന്‍ കസിഞ്ഞിട്ടുള്ളത്. വളരെ secular ആയി നിലനിന്ന കേരള മുസ്ലിങ്ങള്‍ക്കിടയില്‍ അദ്ദേഹം സ്പഷ്ടമായ ഒരു ആദര്‍ശത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ പാകമാക്കുകയും ചെയ്തു. പ്രസഗം എന്ന സുന്ദര കല നെഞ്ചിലേറ്റിയ സമൂഹം അല്ലെങ്കില്‍ വലിയ സ്വാധീനം മുസ്‌ലിങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്. അരക്ഷിതരായ അനാചാരത്തിലും അന്തവിശ്വാസതിലും ജീവിച്ചു പോന്ന മുസ്‌ലിം സമൂഹത്തോട് വക്കം അബ്ദുല്‍ കാദര്‍ മൗലവി മുതല്‍ക്കുള്ള മുസ്‌ലിം നവോഥാന നായകരും മുസ്‌ലിം സഗടനകളും സംവദിക്കാന്‍ സാദിച്ചത് വാക്ക് ചാതുര്യം കൊണ്ട്തന്നെ.  
            സീതി സാഹിബ്‌, മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ്‌, KM മൗലവി തുടങ്ങിയവര്‍ അരക്ഷിതരാക്കപ്പെട്ട ഒരു സമൂഹത്തെ നാവുകൊണ്ട്, വാക്ക് ചാതുരി കൊണ്ട് സംസാരിച്ച് നവോഥാനത്തിന്‍റെ  വഴിയിലേക്ക് നയിച്ചു ഏന്നുള്ളതും ചരിത്രമാണ്. എന്നാല്‍ അന്ന് സഹോദര സമുദായം എന്നനിലക്കാണ് മറ്റുസമുധയങ്ങളോട് കൂടെ നിന്നതും വിശിഷ്യാ മന്നത്ത് പത്മനാഭന്‍, പട്ടം തണുപ്പിള്ള, K കേളപ്പന്‍ തുടങ്ങിയ ഇതര സമുദായ നേതാക്കളോടുള്ള അടുപ്പം മുസ്‌ലിം സമുദായത്തിന്‍റെ വിശ്വാസതക്കും അതുവഴി വളച്ചക്കും കാരണമായി.
           സാമൂഹ്യ മതപരമായ നവോഥാനങ്ങല്‍ക്കൊപ്പം രാഷ്ട്രീയ രംഗത്തെ ഉറച്ച നിലപാടുകളും ശക്തമായ സഗടനാ സംവിധാനവും ഭാരതത്തില്‍ ഒരിടത്തും കാണാത്ത മുസ്‌ലിം സമുധയത്തിന്‍റെ വലിയ വളര്‍ച്ചക്ക്‌ കാരണമായി. ശക്തമായ രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നിന്നതും മാറിമാറി വന്ന സരക്കരുകള്‍ക്ക് മുസ്‌ലിം സഗടനകളെ അവകാണിക്കാന്‍ കഴിയാതെ വന്നതും വേരുകള്‍ കൂടുതല്‍ ആഴത്തില്‍ ഇറക്കി. ഇതിനു ഷകതമായ ഉദാഹരണമാണ് കാലിക്കറ്റ്‌ യൂണിവെഴ്സിറ്റി. EMS മുഖ്യ മന്ത്രി ആയിരിക്കുമ്പോള്‍ ലീഗിന് അത് സമ്മര്‍ദം ചെലുത്തി നീടിയെടുക്കാന്‍ കഴിഞ്ഞു എന്നത് CH എന്ന തിഷണാ ശലിയുടെ പ്രവര്‍ത്തന മാതൃക തന്നെയായിരുന്നു.
         CH മുഖ്യമന്ത്രി അയതുപോലും secular നിലപാടുകള്‍ക്ക് ലഭിച്ച പിന്തുണയായിരുന്നു.അന്നേവരെയുള്ള നേതാക്കള്‍ മനോഹരമായി സംവദിച്ചു
K.M Seethi Sahib
            ലീഗിന്‍റെ നിലപാട് എല്ലാ കാലത്തും വ്യക്തമായിരുന്നു. മഅദനി വളരെ വ്യക്തമായി ലീഗിനെ പിന്തുണച്ചിരുന്ന കാലത്ത് "എന്‍റെ കയ്യില്‍ ജനാധിപത്യത്തിന്‍റെ മാഷിപുരലുന്നെങ്കില്‍ അത് ലീഗിന് വോട്ട് ചെയ്തു മാത്രം ആയിരിക്കും" എന്ന് പറഞ്ഞിരുന്ന കാലത്ത് ലീഗ് മഅദനിയുടെ വഴി (തീവ്രവാദ നിലപാടുകള്‍) തെറ്റാണ് എന്ന് പ്രക്യാപിച്ചിരുന്നു. ഒരുകാലത്തും ലീഗ് മഅദനിയുടെ വോട്ട് ചോദിച്ചിട്ടില്ല.



              കേവലം വോട്ട്നു വേണ്ടി മഅദനിയെ ഗാന്ധിജിയോട് ഉപമിച്ച രാഷ്ട്രീയ പാപ്പരത്തം ലീഗ് കാണിച്ചിട്ടില്ല. നിലപാടിന്‍ന്‍റെ വ്യക്തത ഒന്നുകൊണ്ടുമാത്രം ലീഗിനാണ് നഷ്ഷ്ടങ്ങള്‍ സംഭവിച്ചത്. അല്ലെകില്‍ ലീഗിന് മാത്രമാണ് നഷ്ടങ്ങള്‍ ഉണ്ടായത് ഗുരുവായൂര്‍ അതില്‍ ഒന്ന് മാത്രം.



             ശിഹാബ് തങ്ങള്‍ സമുദായത്തെ താരാട്ടുപാടി ഉറക്കുകയാണ് എന്ന് പറഞ്ഞവര്‍ക്ക് മുന്‍പിലാണ് തങ്ങളുടെ നയങ്ങള്‍ കാലത്തിന്ന്‍ അതീതമായി ചര്‍ച്ചചെയ്യപ്പെടുന്നത്. ആറര പതിറ്റാണ്ട് കാലമായി മുസ്‌ലിം ലീഗ് പാര്‍ട്ടി ജനാധിപത്യത്തിന്‍റെ വഴിയില്‍ യാത്ര ചെയ്യുന്നു. കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ലീഗ് ഒരു ജനതയുടെ അഭിമാനം പണയം വെക്കാറില്ല.



               സീതി സാഹിബ്‌ മുതല്‍ CH ലൂടെ KM ഷാജി വരെ എത്തിനില്‍കുംപോളും പ്രസംഗത്തെ വീകാരതോടെ സമീപിക്കനല്ല വിവേകത്തോടെ സമീപിക്കാനാണ് ലീഗ് പഠിപ്പിച്ചത്. രാജ്യത്ത് മറ്റെവിടെയും suspected community ആയി മുസ്‌ലിമിനെ കാണുമ്പൊള്‍ കേരളത്തില്‍ respected community ആക്കിയത് ലീഗിന്‍റെ നിലപാടുകള്‍ തന്നെ. ഇടക്കാലത്ത് എവിടെയോ ലീഗിനെ തകര്‍ത്ത് വര്‍ഗീയ തീവ്രവാത ശക്തികള്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തിന്‍റെ നഷ്ടം വലിയതായിരുന്നു.



കാശ്മീരില്‍ പോയി രാജ്യത്തിന്‌ എതിരെ യുദ്ധം ചെയ്തു മരിച്ചവരെ സൃഷ്ടിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല പകരം ആ മകന്‍റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മമാരെ സൃഷ്ടിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നതാണ് മുസ്‌ലിം ലീഗിന്‍റെ വിജയം.



ലീഗ് മഅദനിയെ സന്ദര്‍ശിച്ചു സഹായങ്ങള്‍ നല്‍കിയത് വോട്ടിനുവേണ്ടിയാണ് എന്ന് പറയുന്നവര്‍ക്ക് പറയാം. മാനുഷിക പരികണന ഒന്ന് മാത്രമാണ് ലീഗ് എവിടെ പരിഗണിച്ചത്. മുല്ലപൂ വസന്തത്തെപറ്റി പ്രസംഗിക്കുകയല്ല അറബ് ലോകം ഇപ്പോള്‍ സ്വീകരിച്ച ജനാധിപത്യത്തെ (ഇസ്‌ലാം പ്രോത്സാഹിപ്പിച്ച, പഠിപ്പിച്ച ജനതിപത്യത്തെ) ആറര പതിറ്റാണ്ട് മുന്‍പ് അസ്ലെഷിച്ചവരാണ് മുസ്‌ലിം ലീഗുകാര്‍.



ജനാധിപത്യനിലപാട് തന്നെയാണ് മുസ്ലിംങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അഭികാമ്യം. SDPI അടക്കമുള്ള നവതീവ്രവതികള്‍ക്ക് മഅദനി ഒരു പാഠം തന്നെ. വിജയിചിട്ടില്ലാത്ത മുന്‍ഗാമിയുടെ പാഠം.

No comments:

Post a Comment